ന്യൂസ് ഡെസ്ക് :മാസ്‌ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും നീക്കാൻ വിവിധ സംസ്ഥാനങ്ങൾ തീരുമാനിച്ചു.
ഇന്ത്യയിലുടനീളം കോവിഡ് കേസുകളുടെ എണ്ണത്തിൽ തുടർച്ചയായുള്ള ഇടിവ് കണക്കിലെടുത്ത് രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ ഇന്നലെ അവസാനിച്ചു. മഹാമാരി ആരംഭിച്ച് രണ്ട് വർഷം പിന്നിടുമ്പോഴാണ് രാജ്യത്തെ കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഇന്ന് അവസാനിച്ചതായി കേന്ദ്രം പ്രഖ്യാപിച്ചത്. കോവിഡുമായി ബന്ധപ്പെട്ട കർശന നിയന്ത്രണങ്ങൾ അവസാനിക്കുമെങ്കിലും മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമായ മാനദണ്ഡങ്ങൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
എന്നാൽ മാസ്‌ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും നീക്കാൻ വിവിധ സംസ്ഥാനങ്ങൾ വ്യാഴാഴ്ച തീരുമാനിച്ചു. ഏറ്റവും കൂടുതൽ രോഗം ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയും പശ്ചിമ ബംഗാളും കോവിഡുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. കൂടാതെ പൊതു സ്ഥലങ്ങളിൽ മാസ്ക്കുകൾ നിർബന്ധമായും ധരിക്കുന്നത് ഒഴിവാക്കാൻ ഡൽഹിയും തീരുമാനിച്ചു.
രോഗനിർണ്ണയം, നിരീക്ഷണം, കോൺടാക്റ്റ് ട്രെയ്‌സിംഗ്, ചികിത്സ, വാക്സിനേഷൻ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മഹാമാരിയെ നേരിടുന്നതിനുള്ള വിവിധ വശങ്ങൾക്കായി കഴിഞ്ഞ 24 മാസമായി ആവശ്യമായ കാര്യങ്ങൾ വികസിപ്പിച്ചെടുത്തതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തങ്ങളുടെ കഴിവുകളും സംവിധാനങ്ങളും വികസിപ്പിക്കുകയും മഹാമാരി കൈകാര്യം ചെയ്യുന്നതിനുള്ള നിർദ്ദിഷ്ട പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ടെന്നും ഭല്ല പറഞ്ഞു.
“മഹാമാരി സാഹചര്യം നേരിടാനുള്ള സർക്കാരിന്റെ മൊത്തത്തിലുള്ള പുരോഗതിയും തയ്യാറെടുപ്പും കണക്കിലെടുത്ത്, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കോവിഡ് നിയന്ത്രണ നടപടികൾക്കായുള്ള നടപ്പിലാക്കിയ ഡിഎം ആക്ടിലെ വ്യവസ്ഥകൾ ഇനിയങ്ങോട്ട് നടപ്പിലാക്കേണ്ടതില്ലെന്ന് തീരുമാനിച്ചു" അദ്ദേഹം വ്യക്തമാക്കി.
Post a Comment