ഈസ്റ്റ്‌ എളേരി പഞ്ചായത്തിന്റെ മുൻ പ്രസിഡന്‍റിന്‍റെ സ്വകാര്യഭാഗം പിടിച്ച് ഞെരിച്ചെന്ന് വനിതാ പഞ്ചായത്തംഗത്തിനെതിരേ കേസ് ⚠️⛔


ചിറ്റാരിക്കാൽ: പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് മുത്തോലി, പഞ്ചായത്ത് അംഗങ്ങളായ സിന്ധു ടോമി, മേഴ്സി മാണി, ഫിലോമിന ജോണി എന്നിവർക്കെതിരെയാണ് കേസെടുത്തത്

ജലനിധി അവലോകനയോഗത്തിനിടെ വനിതാ പഞ്ചായത്ത് അംഗം മുൻ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ സ്വകാര്യഭാഗം പിടിച്ചുഞെരിച്ചെന്ന് കേസ്. ഇസ്റ്റ് എളേരി മുൻ പഞ്ചായത്ത് പ്രസിഡന്‍റിനെയാണ് വനിതാ പഞ്ചായത്ത് അംഗം ആകരമിച്ചത്. സംഭവത്തിൽ നാലുപേർക്കെതിരെ ചിറ്റാരിക്കൽ പൊലീസ് കേസെടുത്തു.

പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് മുത്തോലി, പഞ്ചായത്ത് അംഗങ്ങളായ സിന്ധു ടോമി, മേഴ്സി മാണി, ഫിലോമിന ജോണി എന്നിവർക്കെതിരെയാണ് കേസെടുത്തത്. മീറ്റ്ങ്ങ് ഹാളിൽവെച്ച് പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് മുത്തോലി പിടിച്ചുതള്ളുകയും മേഴ്സി മാണിയും ഫിലോമിന ജോണിയും കടന്നുപിടിക്കുകയും സിന്ധുടോമി സ്വകാര്യഭാഗത്ത് പിടിച്ച് ഞെരിക്കുകയും ചെയ്തുവെന്നാണ് ജെയിംസ് നൽകിയ പരാതിയിൽ ഉള്ളത്.

കഴിഞ്ഞ ദിവസമാണ് ഈസ്റ്റ് എളേരി പഞ്ചായത്തിൽ ജലജീവൻ പദ്ധതി അവലോകനയോഗം ചേർന്നത്. യോഗം ആരംഭിച്ചതുമുതൽ ഇരു വിഭാഗങ്ങളായി തിരിഞ്ഞു വാക്കുതർക്കം തുടങ്ങി. പിന്നീട് അത് സംഘർഷമായി മാറുകയായിരുന്നു.

അതേസമയം യോഗത്തിനിടെ വാർഡ് അംഗമായ സിന്ധു ടോമിയെ സ്ത്രീത്വത്തെ അവഹേളിച്ചതിനും ചീത്തവിളിച്ചതിനും കൈയ്യേറ്റം ചെയ്തതിനും ജെയിംസ് പന്തമ്മാക്കലിനെതിരയും ചിറ്റാരിക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

ജലജീവൻ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പഴയ ജലനിധി ഗുണഭോക്തൃസമിതിക്ക് നടത്തിപ്പ് ചുമതല കൈമാറണമെന്ന് ജെയിംസ് പന്തമ്മാക്കൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് മുത്തോലി അറിയിച്ചു. ഇതോടെ ഇരുകൂട്ടരും തമ്മിൽ വാദ്വാദവും സംഘർഷവും ഉണ്ടാകുകയായിരുന്നു.

അതിനിടെ പഞ്ചായത്ത് പ്രസിഡന്‍റിനെ ജെയിംസ് പന്തമ്മാക്കൽ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഇതോടെയാണ് ഭരണകക്ഷിയിലെ വനിതാ അംഗങ്ങൾ പഞ്ചായത്ത് പ്രസിഡന്‍റിന് ചുറ്റുംനിന്ന് പ്രതിരോധിക്കാൻ ശ്രമിച്ചത്.

ഈ സമയം സിന്ധു ടോമിയുടെ ബാഗ് പിടിച്ചുവാങ്ങി ജെയിംസ് പന്തമ്മാക്കൽ പ്രസിഡന്‍റിനുനേരെ എറിഞ്ഞു. അതിനിടെ സിന്ധു ടോമിയുടെ കൈയ്ക്ക് പരിക്കേൽക്കുകയും ചെയ്തു

Post a Comment

Previous Post Next Post