കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനി എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു ; ഫാത്തിമത്ത് ഷഹാനയുടെ മരണം സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ; ഏഴാം നിലയിലെ കൈവരിയില്‍ നിന്നും അബദ്ധത്തില്‍ താഴേക്ക് വീഴുക ആയിരുന്നെന്ന് റിപ്പോര്‍ട്ട്: ഷഹാന വീണത് തീപിടുത്തം പ്രതിരോധിക്കാന്‍ സ്ഥാപിച്ച ജിപ്‌സം ബോര്‍ഡ് തകര്‍ത്ത്


ഇരിക്കൂർ: കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനി എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു. ഫാത്തിമത്ത് ഷഹാനയുടെ മരണം സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ; ഏഴാം നിലയിലെ കൈവരിയില്‍ നിന്നും അബദ്ധത്തില്‍ താഴേക്ക് വീഴുക ആയിരുന്നെന്ന് റിപ്പോര്‍ട്ട്: ഷഹാന വീണത് തീപിടുത്തം പ്രതിരോധിക്കാന്‍ സ്ഥാപിച്ച ജിപ്‌സം ബോര്‍ഡ് തകര്‍ത്ത്.

കണ്ണൂർ ഇരിക്കൂർ പെരുവളത്ത്പറമ്പ് സ്വദേശിയും മെഡിക്കൽ വിദ്യാർഥിനിയുമായ കെ.ഫാത്തിമത്ത് ഷഹാന (21) ആണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചത്. എറണാകുളം കുന്നുക്കര ചാലാക്ക് ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ 2023 ബാച്ച് മെഡിക്കൽ വിദ്യാർഥിനിയാണ്.

ഹോസ്റ്റലിനുള്ളിലെ വരാന്തയിലെ കൈവരിയില്‍ കയറി ഇരുന്ന ഷഹാന അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. തീപിടുത്തം പ്രതിരോധിക്കാന്‍ സ്ഥാപിച്ച ജിപ്‌സം ബോര്‍ഡ് തകര്‍ത്താണ് കുട്ടി താഴേക്ക് വീണത്. സംഭവത്തില്‍ സുരക്ഷ വീഴ്ച ഉണ്ടായോ എന്ന് പോലീസ് പരിശോധിക്കുന്നു. 

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഹോസ്റ്റലിലെ അഞ്ചാം നിലയിലെ മുറിയിലാണ് ഷഹാന താമസിക്കുന്നത്. രാത്രി കൂട്ടുകാരിയുമായി ഏഴാം നിലയിലെത്തുക ആയിരുന്നു. കോറിഡോറിലെ കൈവരിക്ക് മുകളില്‍ ഇരുന്ന് സുഹൃത്തിനൊപ്പം ഫോണില്‍ കളിച്ചും സംസാരിച്ചും നിന്ന വിദ്യാര്‍ത്ഥി അപ്രതീക്ഷിതമായി താഴേക്ക് വീഴുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഹോസ്റ്റലിലെ ഏഴാംനിലയിലെ കൈവരിക്ക് മുകളിലിരുന്ന് ഫോണ്‍ചെയ്യുന്നതിനിടെ വിദ്യാര്‍ഥിനി അപ്രതീക്ഷിതമായി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലെ വിശദീകരണം. 

ശനിയാഴ്ച രാത്രി 11.15-ഓടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍തന്നെ SNIMS മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. വനിതാ ഹോസ്റ്റലിലെ അഞ്ചാംനിലയിലെ മുറിയിലാണ് ഫാത്തിമത്ത് ഷഹാന താമസിച്ചിരുന്നത്. രാത്രി കൂട്ടുകാരെ കാണാനായാണ് ഏഴാംനിലയിലെത്തിയത്. ഇതിനിടെ കൈവരിയിലിരുന്ന പെണ്‍കുട്ടി കാല്‍തെന്നി വീണതാകാമെന്നാണ് പോലീസിന്റെയും നിഗമനം. 

കൂടെയുണ്ടായിരുന്ന സുഹൃത്ത് ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോള്‍ തീപ്പിടുത്തം പ്രതിരോധിക്കാനുള്ള ഫയര്‍ എക്‌സിറ്റ്ഗ്യുഷര്‍ മറച്ചിരുന്ന ജിപ്‌സം ബോര്‍ഡ് തകര്‍ന്ന് ഫാത്തിമത്ത് താഴേയ്ക്ക് വീഴുന്നതാണ് കണ്ടത്. എന്നാല്‍ എന്തിനു വേണ്ടിയാണ് നെഞ്ചൊപ്പം ഉയരമുള്ള കൈവരിയില്‍ വിദ്യാര്‍ത്ഥി കയറി ഇരുന്നത്, ഫോണോ മറ്റെന്തെങ്കിലും വസ്തുക്കളോ ഈ വിടവിലൂടെ വീണപ്പോള്‍ എടുക്കാനായി ചാടി ഇറങ്ങിയതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. 

കൈവരിക്ക് മുകളില്‍ ഇരുന്നു ഫോണ്‍ ചെയ്തപ്പോള്‍ അപ്രതീക്ഷിതമായി താഴെ വീഴുക ആയിരുന്നു എന്ന് കോളേജ് മാനേജ്‌മെന്റ് വാര്‍ത്താ കുറിപ്പിലൂടെ വിശദീകരിക്കുമ്ബോള്‍ കോറിഡോറിനും ചുമരിനും ഇടയിലുള്ള വിടവിലൂടെ അബദ്ധത്തില്‍ വിദ്യാര്‍ഥി താഴേക്കു വീണെന്നാണ് പൊലീസ് എഫ് ഐ ആര്‍. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിയാണ് മരിച്ച ഫാത്തിമത്ത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. 

സൗദിയിൽ ജോലിചെയ്യുന്ന സി.പി. അബ്ദുൾ മജീദ്-സറീന ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ:റിംസാന, മുഹമ്മദ്, എമിൻ മറിയം (മൂ വരും വിദ്യാർഥികൾ). വിവരമറിഞ്ഞ് സൗദിയിൽ നിന്ന് അബ്ദുൾ മജീദ് എറണാകുളത്തെത്തി യിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ഇരിക്കൂറിൽ എത്തിക്കും. കബറടക്കം ഇന്നു രാവിലെ ഏഴിന് ചൂളിയാട് പഴയ പള്ളി കബർസ്ഥാനിൽ.

1 Comments

Post a Comment

Previous Post Next Post