ഫാ. മനോജ്‌ ഒറ്റപ്ലാക്കൽ വാഹനാപകടത്തിൽ മരണപ്പെട്ടു - അപകടം ഇന്ന് രാവിലെ വടകരയിൽ - വാഹനത്തിൽ ഒപ്പം സഞ്ചരിച്ചിരുന്ന ജോർജ് കരോട്ട് , പോൾ മുണ്ടോളിക്കൽ, ജോസഫ് പണ്ടാരപ്പറമ്പിൽ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 🔰⭕️


ഫാ. മനോജ്‌ ഒറ്റപ്ലാക്കൽ വാഹനാപകടത്തിൽ ഇന്ന് രാവിലെ മരണപ്പെട്ടു. വാഹനത്തിൽ ഒപ്പം സഞ്ചരിച്ചിരുന്ന ജോർജ് കരോട്ട് , പോൾ മുണ്ടോളിക്കൽ, ജോസഫ് പണ്ടാരപ്പറമ്പിൽ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ വടകരക്ക്  അടുത്തുവച്ചായിരുന്നു അപകടം. അപകടവുമായി ബന്ധപ്പെട്ട  കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. തലശ്ശേരി അതിരൂപതയിലെ  പല ഇടവകകളിലും സ്ഥാപനങ്ങളുമായി സേവനമനുഷ്ഠിച്ച താങ്ങളുടെ പ്രിയപ്പെട്ട അച്ചന്മാരുടെ അപകടത്തിൽ തീരാ ദുഃഖത്തിൽ ആയിരിക്കുകയാണ് രൂപതാകുടുംബം.

വൈദിക ശുശ്രൂഷക്കൊപ്പം മൺ ചിത്രങ്ങൾ നിർമ്മിക്കുന്നതിലും ശ്രദ്ധ ആകർഷിച്ചിട്ടുള്ള വൈദികനാണ് ഫാദർ മനോജ് ഒറ്റപ്ലാക്കൽ.

 കർഷകരുടെ പ്രശ്നങ്ങൾക്ക് വേണ്ടി എന്നും നിലകൊള്ളാനും ചൂഷണം ചെയ്യപ്പെടുന്ന കർഷകരുടെ സാഹചര്യങ്ങൾ സമൂഹ ശ്രദ്ധയിലേക്ക് എത്തിക്കാൻ പ്രത്യേകം മണ്ണിൽ വരച്ചുണ്ടാക്കിയ അച്ഛന്റെ ചിത്രങ്ങൾഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

 വാഹനം അപകടത്തിന്റെ പൂർണ്ണമായ കാരണങ്ങൾ വ്യക്തമായിട്ടില്ല. ആശുപത്രിയിലാ മറ്റുവൈദികരുടെ ആരോഗ്യനിലയിൽ ഗുരുതരമായ സാഹചര്യങ്ങൾ ഇല്ല എന്നാണ് നിലവിൽ പുറത്തുവരുന്നത്.

മണ്ണിന്റെ, വ്യത്യസ്ത നിറങ്ങൾകൊണ്ട്, വ്യത്യസ്ത ഭാവങ്ങൾക്കൊണ്ട് അച്ചൻ കർഷകർ അനുഭവിക്കുന്ന വേദനകളെ അടയാളപ്പെടുത്തിയപ്പോൾ അത് ആധുനിക ലോകത്തിൽ ഒരു ഓർമ്മപ്പെടുത്തലായി മാറി. ജീവിതത്തിൽ മാഞ്ഞുപോകാതെ കാത്തുസൂക്ഷിക്കേണ്ട ചില ഓർമ്മപ്പെടുത്തലുകൾ.

മനോജച്ചൻ കർഷക കുടിയേറ്റ ചരിത്രമുറങ്ങുന്ന പ്രദേശങ്ങളിലെ മണ്ണ് ശേഖരിച്ച് ചിത്രങ്ങൾ വരച്ചു. പ്രളയബാധിത പ്രദേശങ്ങളിലെ മണ്ണും ഉരുൾപൊട്ടി ദുരിതമനുഭവിച്ചിടങ്ങളിലെ മണ്ണും ചേർത്ത് അദ്ദേഹം വരച്ചു ചേർത്തത് കർഷകന്റെ ഹൃദയ നൊമ്പരങ്ങൾ ആയിരുന്നു. വന്യമൃഗങ്ങൾ നശിപ്പിച്ച കർഷകരുടെ സ്വപ്നങ്ങൾ അദ്ദേഹത്തിൻറെ കൺമുന്പിലെ തന്നെ നിത്യ കാഴ്ചയാണ്. ഇത്തരം നിറം മങ്ങിയ ചില ജീവിത യാഥാർഥ്യങ്ങളെ വരയ്ക്കാൻ വർണങ്ങളെക്കാളും എന്തുകൊണ്ടും നല്ലത് മണ്ണിന്റെ നിറമാണെന്ന് മനോജച്ചനറിയാം.

മനോജച്ചൻ മുമ്പുണ്ടായിരുന്ന ഇടവകയിൽ രണ്ട് കോളനികൾ ഉണ്ട്. പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന ആ സ്കൂളുകളിൽ വളരെ കുറച്ച് കുട്ടികളെ ഉള്ളൂ. സാധാരണ സ്കൂളുകളുടെ ചുവരുകൾ മുഴുവൻ ചിത്രങ്ങൾ നിറഞ്ഞു നിൽക്കും. എന്നാൽ ഈ സ്കൂളുകളുടെ ചുവരുകൾ നിറങ്ങളില്ലാത്തവയാണ്. ഈ സാഹചര്യത്തെ നിറയെ ചിത്രങ്ങൾ വരച്ചുകൊണ്ട് ആ സ്കൂളിന്റെ ചുറ്റുപാടുകളിൽ വർണ്ണങ്ങൾ വിരിയിക്കാൻ അച്ചന് സാധിച്ചു. തൻ്റെ ഇടവയിലെ തന്നെ മുതിർന്ന കുട്ടികൾ സഹായത്തിനായി അച്ചനോട് ഒപ്പം കൂടി. പുതിയ കാഴ്ചപ്പാടുകൾ സ്രഷ്ടിക്കുവാനുള്ള സാധ്യതയാണ് ഇതുവഴി അദ്ദേഹം ആ കുട്ടികൾക്ക് തുറന്ന് കൊടുത്തത്.

Post a Comment

Previous Post Next Post