മതിയായ കാരണങ്ങളില്ലാതെ ദീര്‍ഘകാലം ലൈംഗികബന്ധം നിഷേധിക്കുന്നത് ക്രൂരത; വിവാഹമോചനം സാധ്യം: ഹൈക്കോടതി 🔰⭕️



വാരണാസി സ്വദേശി രവീന്ദ്ര പ്രതാപ് യാദവ് വിവാഹമോചനം ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ പരിഗണിച്ചായിരുന്നു ജസ്റ്റിസ് സുനിത് കുമാറും ജസ്റ്റിസ് രാജേന്ദ്ര കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്

പ്രയാഗ്‌രാജ്: ദീര്‍ഘകാലം ലൈംഗികബന്ധം നിഷേധിച്ചാല്‍ വിവാഹമോചനം സാധ്യമെന്ന് അലഹബാദ് ഹൈക്കോടതി. വാരണാസിയില്‍ നിന്നുള്ള ദമ്ബതികള്‍ക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതി നിരീക്ഷണം. വാരണാസി സ്വദേശി രവീന്ദ്ര പ്രതാപ് യാദവ് വിവാഹമോചനം ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ പരിഗണിച്ചായിരുന്നു ജസ്റ്റിസ് സുനിത് കുമാറും ജസ്റ്റിസ് രാജേന്ദ്ര കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

1979ലാണ് രവീന്ദ്ര പ്രതാപ് യാദവിന്‍റെ വിവാഹം കഴിയുന്നത്. വിവാഹത്തിന് തൊട്ടുപിന്നാലെ തന്‍റെ ഭാര്യയുടെ പെരുമാറ്റത്തിലും വലിയ മാറ്റമുണ്ടായപ്പോള്‍ ദാമ്ബത്യ ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായിരുന്നു. ഭാര്യയെന്ന നിലയില്‍ തന്‍റെ കടമകള്‍ നിറവേറ്റാൻ ഭാര്യ വിസമ്മതിച്ചെന്നും ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ ജീവിച്ചിട്ടും ഇരുവരും തമ്മില്‍ ശാരീരിക ബന്ധം ഉണ്ടായിരുന്നില്ലെന്നും തന്‍റെ അപ്പീലില്‍ യാദവ് പറയുന്നു. അനുരഞ്ജനത്തിനും പരസ്‌പര ബന്ധം പുനഃസ്ഥാപിക്കുന്നതിനും യാദവ് ഭാര്യയോട് ആവര്‍ത്തിച്ച്‌ അപേക്ഷിച്ചുവെങ്കിലും അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ പാഴാവുകയായിരുന്നു.

ശാരീരികവും വൈകാരികവുമായ അകലം പാലിക്കുന്നതില്‍ ഭാര്യ ഉറച്ചുനിന്നതിനാല്‍ വൈവാഹിക ബന്ധം നിയമപരമായി മാത്രം തുടര്‍ന്ന് പോവുകയായിരുന്നു. നിരവധി തവണ പരസ്‌പരം പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പൊരുത്തപ്പെട്ടു പോകാനായില്ല. 1994-ല്‍, വര്‍ഷങ്ങളോളം അനുരഞ്ജനത്തിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, തങ്ങളുടെ ഗ്രാമത്തില്‍ നടന്ന ഒരു പഞ്ചായത്തില്‍ പരസ്‌പര വിവാഹമോചനം നടത്താൻ ഇരുകൂട്ടരും സമ്മതിച്ചു.

കരാറിന്‍റെ ഭാഗമായി ഭാര്യക്ക് 22,000 രൂപ സ്ഥിരം ജീവനാംശം നല്‍കാൻ യാദവ് സമ്മതിക്കുകയും ചെയ്‌തിരുന്നു. പിന്നീട് പല തവണ വിവാഹബന്ധം നിയമപരമായി വേര്‍പെടുത്താൻ ശ്രമിച്ചെങ്കിലും ഭാര്യ ഹാജരാകാതിരുന്നതിനാലും, ലൈംഗിക ബന്ധം നിഷേധിച്ചതും മുഖവിലക്കെടുക്കാതെ വാരാണസി കുടുംബ കോടതി യാദവിന്‍റെ വിവാഹമോചന അപേക്ഷ നിരസിച്ചു. ഇതിനെതുടര്‍ന്നാണ് യാദവ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി യാദവിന് അനുകൂല വിധി നല്‍കുകയായിരുന്നു.

'ഇണയുമായി ദീര്‍ഘകാലത്തേക്ക് മതിയായ കാരണങ്ങളില്ലാതെ അവളുടെ പങ്കാളി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാൻ അനുവദിക്കാതിരിക്കുന്നത് ക്രൂരതയാണ്. നിലവില്‍ ഭാര്യയുമായി ജീവിതം പുനരാരംഭിക്കാൻ പാകത്തിലുള്ള ബന്ധം ഇവര്‍ തമ്മിലില്ല. കക്ഷികളെ എന്നന്നേക്കുമായി ഒരു വിവാഹബന്ധത്തില്‍ നിലനിര്‍ത്താൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്ലാത്ത സാഹചര്യത്തില്‍ ഇവര്‍ക്ക് വിവാഹ മോചനം അനുവദിക്കുന്നു', എന്നായിരുന്നു കോടതി ഉത്തരവ്.

▪️➖➖➖➖➖➖➖▪️
         𝐌𝐚𝐥𝐚𝐲𝐨𝐫𝐚𝐦 𝐍𝐞𝐰𝐬
   Informative Group Of network
     

Post a Comment

Previous Post Next Post