രണ്ട് മക്കളെ കൊന്നശേഷവും ഒരാളെ ജീവനോടെയും കെട്ടിത്തൂക്കി; കണ്ണൂരിലെ കൂട്ടമരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നത് 🔰⭕️


ചെറുപുഴ
: ചെറുപുഴയില്‍ മൂന്ന് കുട്ടികളെ കൊലപ്പെടുത്തി ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. മൂത്ത കുട്ടിയായ സുരജിനെ ജീവനോടെയും മറ്റ് രണ്ട് കുട്ടികൾ മരിച്ച ശേഷവുമാണ് കെട്ടിത്തൂക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്ന് കുട്ടികള്‍ക്കും അമിതമായ അളവില്‍ ഉറക്ക ഗുളികകള്‍ നല്‍കി. ഗുളിക കഴിച്ച് രണ്ട് പേര്‍ മരിച്ചു. സൂരജ് മരിച്ചിട്ടില്ലെന്ന് മനസിലാക്കാതെ കുട്ടിയെ ജീവനോടെ കെട്ടിതൂക്കുകയായിരുന്നെന്നാണ് നിഗമനം.

മൂന്ന് കുട്ടികളുടേയും ശരീരത്തിൽ രാസവസ്തു കണ്ടെത്തിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത് ഉറക്ക ഗുളികയായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.  കുട്ടികൾക്ക് ഉറക്ക ഗുളിക നൽകിയ ശേഷം ആയിരിക്കാം ഇവരെ കൊന്നതെന്നാണ് വിലയിരുത്തൽ. എന്നാൽ ശരീരത്തിൽ നിന്ന് കണ്ടെത്തിയ വസ്തു വിഷമാണോ എന്നത് സംബന്ധിച്ച് അന്വേഷിക്കുന്നതിനായി ആന്തരിക
അവയവങ്ങളുടെ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം കൂടി ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു.

ശ്രീജയും ആദ്യ ഭര്‍ത്താവ് സുനില്‍ കുമാറുമായി തര്‍ക്കം ഉണ്ടായിരുന്നു. ഇവര്‍ തമ്മിലുള്ള വിവാഹബന്ധം നിയമപരമായി വേര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഷാജിയ്‌ക്കൊപ്പം സുനിലിന്‍റെ പേരിലുള്ള വീട്ടിലാണ് ശ്രീജ താമസിച്ചിരുന്നത്. ഇവിടെനിന്ന് ഇറങ്ങികൊടുക്കാത്തതിനാല്‍ സുനില്‍ പോലീസില്‍ പരാതി നല്‍കി.

മധ്യസ്ഥ ചര്‍ച്ചയ്ക്കായി ശ്രീജയെ പോലീസ് സ്‌റ്റേഷനിലേയ്ക്ക് വിളിച്ചതിന് പിന്നാലെ ഇവര്‍ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു.

ശ്രീജയുടെ രണ്ടാം ഭർത്താവാണ് ഷാജി. കുട്ടികളെ കൊന്ന് തങ്ങളും മരിക്കുകയാണെന്ന് ബുധനാഴ്ച രാവിലെ ആറിന് ശ്രീജ ചെറുപുഴ പോലീസ് സ്റ്റേഷനിൽ വിളിച്ച് പറഞ്ഞിരുന്നു. പോലീസ് ഉടൻ നാട്ടുകാരെ വിവരമറിയിച്ച് പിന്നാലെ എത്തിയപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. മൂത്ത മകൻ സൂരജിന്റെ ശരീരത്തിൽ ബലപ്രയോഗത്തിന്റെ പാടുകൾ കണ്ടെത്തിയതും സംശയമുയർത്തിയിട്ടുണ്ട്.

'സാർ, ഞങ്ങൾ കുട്ടികളെ കൊന്നു, ഞങ്ങളും പോകുന്നു

പാടിയോട്ടുചാൽ : ബുധനാഴ്ച രാവിലെ ആറോടെ ചെറുപുഴ പോലീസ് സ്റ്റേഷനിലേക്ക് ഒരു വീട്ടമ്മയുടെ ഫോൺ കോളെത്തി, 'സർ, ഞങ്ങളുടെ കുട്ടികളെ ഞങ്ങൾ കൊന്നു, ഞങ്ങളും ചാകുന്നു' എന്നായിരുന്നു അവർക്ക് പറയാനുണ്ടായിരുന്നത്. സിവിൽ പോലീസ് ഓഫീസർ കെ. സഹദേവനായിരുന്നു വാച്ചാലിലെ നടുകൂടി ശ്രീജ വിളിച്ച ആ കോൾ എടുത്തത്.

ഉടനെ വാച്ചാലിലെ സമീപവാസികളെ പോലീസ് വിവരം അറിയിച്ചു. സമയം കളയാതെ പോലീസ് സബ് ഇൻസ്പെക്ടർ എം.പി. ഷാജിയും സംഘവും വാച്ചാലിലേക്ക് കുതിച്ചു. ശ്രീജയുടെ വീട്ടിലെത്തിയപ്പോൾ വീട്ടിലുണ്ടായ അഞ്ച് പേരുടേയും മൃതദേഹമാണ് കണ്ടത്. മുളപ്രവീട്ടിൽ ഷാജി, ഭാര്യ ശ്രീജ, ശ്രീജയുടെ മക്കളായ സൂരജ്, സുജിൻ, സുരഭി എന്നിവരുടെ മൃതദേഹങ്ങളാണ് വീടിനകത്ത് തൂങ്ങിയനിലയിൽ കണ്ടത്.

പിന്നീട് ഡോക്ടർ എത്തി മരണം സ്ഥിരീകരിച്ചു. നാട്ടുകാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കണ്ണൂർ റൂറൽ പോലീസ് മേധാവി എം. ഹേമലത, പയ്യന്നൂർ ഡിവൈ.എസ്.പി. കെ.ഇ. പ്രേമചന്ദ്രൻ, അന്വേഷണച്ചുമതലയുള്ള പഴയങ്ങാടി സി.ഐ. സന്തോഷ് കുമാർ, ടി.ഐ. മധുസൂദനൻ എം.എൽ.എ, സി. കൃഷ്ണൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല, പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സ്ഥലത്തെത്തി.

വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ്, ശാസ്ത്രീയ പരിശോധനാ ടീം എന്നിവർ സ്ഥലത്തെത്തി.

ഗ്രാമപ്രദേശമായ പാടിച്ചാൽ ജനങ്ങളെക്കൊണ്ട് നിറഞ്ഞു. രണ്ട് കുടുംബമായി ജീവിക്കുന്ന മുളപ്രവീട്ടിൽ ഷാജിയും ശ്രീജയും അടുത്തിടെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഷാജിക്ക് വേറെ ഭാര്യയും രണ്ട് മക്കളുമുണ്ട്. ശ്രീജയ്ക്ക് ഭർത്താവുമുണ്ട്. പിഞ്ചുകുട്ടികളോട് എന്തിനീ ക്രൂരതചെയ്തുവെന്ന ചോദ്യത്തിന് ഉത്തരമില്ല. ഷാജിയും ശ്രീജയും ഒരേ ഫാനിലാണ് തൂങ്ങി മരിച്ചത്.

Post a Comment

Previous Post Next Post