പഠനത്തിനുശേഷം അതേ സ്ഥാപനത്തിൽ തന്നെ ജോലി ചെയ്യണമെന്ന ബോണ്ട് അഡ്മിഷൻ സമയത്ത് വിദ്യാർഥികളെ കൊണ്ട് എക്സിക്യൂട്ട് ചെയ്യിപ്പിക്കുന്ന ചില കോളേജുകൾ ഉണ്ടായിരിക്കാം. കോഴ്സ് പഠിച്ചിറങ്ങിയതിനു ശേഷം, അതേ വിദ്യാഭ്യാസസ്ഥാപനത്തിൽ നിർബന്ധമായും ഒരു വർഷം ജോലി ചെയ്യണമെന്ന ബോണ്ട് ഇരുകൂട്ടരും Execute ചെയ്തതിന് ശേഷം നിബന്ധന പാലിക്കാത്ത വിദ്യാർഥികളുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ പിടിച്ചു വയ്ക്കുകയും പണം ആവശ്യപ്പെടുകയും ചെയ്യുന്നത് നിയമ വിരുദ്ധമാണ്. അതെ പോലെ ഇടയ്ക്ക് പഠനം നിർത്തി പോയാലും സർട്ടിഫിക്കറ്റുകൾ തിരികെ തരാൻ വൈമുഖ്യം കാണിക്കുന്നതും ഈ വിഷയവുമായി കൂട്ടി വായിക്കേണ്ടതാണ്.
ഇന്ത്യൻ കോൺട്രാക്ട് ആക്ട് സെക്ഷൻ 23 ന്റെ വെളിച്ചത്തിൽ, ഇത്തരം കരാറുകൾ പൊതു നയത്തിന് വിരുദ്ധമായി കണക്കാക്കപ്പെടുന്നതിനാൽ അസാധുവാണ്. നിയമപ്രകാരം പബ്ലിക് പോളിസിക്ക് എതിരായി ഒരു കരാർ നിലവിൽ വരുകയാണെങ്കിൽഅത് അസാധുവായി കാണേണ്ടി വരും.
ഒരു വ്യക്തി ഒരു തുക അടയ്ക്കുന്നതിനോ മറ്റേതെങ്കിലും പ്രവൃത്തിയുടെ നിർവ്വഹണത്തിനോ വേണ്ടി മറ്റൊരാളോട് സ്വയം ബാധ്യസ്ഥനാകുന്ന ഒരു ഉപകരണം മാത്രമാണ് ബോണ്ട്.
ഒരു വ്യക്തി കരാർ പ്രകാരമുള്ള ബോണ്ടഡ് ബാധ്യത നിറവേറ്റുന്നില്ലെങ്കിൽ, അയ്യാളുടെ ബാധ്യത അടിസ്ഥാനപരമാ നടപ്പിലാക്കേണ്ടത് കോടതി വ്യവഹാരത്തിലൂടെയായിരിക്കണം. സർട്ടിഫിക്കറ്റ് തടഞ്ഞു വച്ചുകൊണ്ടായിരിക്കരുത്.
Indian Contract Act section 171 പ്രകാരമുള്ള Lean ബാങ്കുകൾ FIXED DEPOSIT ഉപയോഗിക്കുന്നതുപോലെ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റിന്മേൽ exercise ചെയ്യുവാനുള്ള അധികാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കില്ല. വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് ഒരു Marketable commodity അല്ല.
ഈ വിഷയത്തിൽ AICTE / UGC വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസ/യോഗ്യതയുടെ സർട്ടിഫിക്കറ്റുകൾ വളരെ പ്രധാനപ്പെട്ട രേഖകളാണ്. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അഭാവം ദോഷകരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കിയേക്കാം. സർട്ടിഫിക്കറ്റുകൾ ബോണ്ടായി വാങ്ങി സൂക്ഷിക്കുന്നതും, തിരിച്ചു കൊടുക്കുവാൻ പണം ആവശ്യപ്പെടുന്നതും Public Policy ക്ക് എതിരായി കണക്കാക്കപ്പെടുന്നു.
സെൻട്രൽ ഇൻലാൻഡ് വാട്ടർ കോർപ്പറേഷൻ Vs. ബ്രോജോ നാഥ് ഗാംഗുലി എന്ന കേസിൽ സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
Post a Comment