നീലേശ്വരം, ഹോസ്ദുർഗ് സ്റ്റേഷനുകളിൽ അഞ്ച് ക്രിമിനൽക്കേസുകളിൽ പ്രതിയായ അശോകന് വേണ്ടി ഹോസ്ദുർഗ് പോലീസും കണ്ണപുരം പോലീസും സംയുക്തമായി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് തമിഴ്നാട്ടിലെ സേലത്തിലെ രഹസ്യകേന്ദ്രത്തിൽ നിന്ന് പിടികൂടിയത്. ഹോസ്ദുർഗ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹോസ്ദുർഗ് കോടതി പുറപ്പെടുവിച്ചു വാറണ്ട് പ്രതിയാണ് അശോകൻ.
പുഞ്ചവയലിലെ 27 കാരിയും രണ്ട് കുട്ടികളുമാണ് അശോകനൊപ്പം നാടുവിട്ടത്. നവമാധ്യമത്തിലൂടെയാണ് യുവതി അശോകനുമായി പരിചയപ്പെട്ടത്.
കണ്ണൂരിൽ ഫാഷൻ ഡിസൈനിംഗ് പഠിക്കുന്ന യുവതി കോഴ്സ് പൂർത്തിയായെന്നും സെന്റ് ഓഫ് ആണെന്നും പറഞ്ഞാണ് കുട്ടികളുമായി വീട്ടിൽനിന്ന് ഇറങ്ങിയത്.
ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനാൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽ നിന്ന് കാമുകനോടൊപ്പം പോകുന്നതായി കാണിച്ച് കുറിപ്പ് കണ്ടെത്തി. തുടർന്ന് ഭർത്താവ് കണ്ണപുരം പോലീസിൽ പരാതി നൽകുകയായിരുന്നു.
Post a Comment